Wednesday, September 21, 2011

യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു


താനൂർ: യുവതി ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചു. തനൂർ മഠത്തിൽ റോഡ്‌ നടുവിൽ നാലകത്ത്‌ ഉമ്മറിന്റെ മകൾ റുബീന (26) യാണു മരിച്ചത്‌. ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ പരാതി നൽകിയതിനെ തുടർന്ന്‌ ഭർത്താവ്‌ ബൈജുവിനെ പോലിസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തു.
മർദ്ദനമേറ്റാണ്‌ റുബീന മരിച്ചതെന്നു പിതാവ്‌ നൽകിയ പരാതിയിൽ പറയുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മേൽനടപടി സ്വീകരിച്ച മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തോപ്പിൽ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ മറവുചെയ്തു.
വ്യത്യസ്ത മതക്കാരും അയൽവാസികളുമായ റുബീനയും ബൈജുവും കഴിഞ്ഞ മെയ്‌ 16നു കോഴിക്കോട്‌ ആര്യസമാജത്തിൽ വച്ചാണു വിവാഹിതരായത്‌. റുബീന പിന്നീട്‌ ബീന എന്ന്‌ പേരുമാറ്റിയിരുന്നു. തുടർന്നു ചിറക്കൽ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിച്ചുവരവെയാണ്‌ മരണം സംഭവിച്ചത്‌. ഇന്നലെ പുലർച്ചെ മൂലക്കൽ ദയ ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്‌. യുവതിയുടെ നെറ്റിയിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, കുളിമുറിയിൽ തെന്നിവീണതിനെ തുടർന്നുണ്ടായതാണിതെന്ന്‌ ഭർത്താവ്‌ പറയുന്നു. റുബീനയുടെ മാതാവ്‌: ഖദീജ. സഹോദരി: റുസ്​‍്ലി.




റുബീനയുടെ ദുരൂഹ മരണം: സംശയം ബാക്കി
താനൂർ: സംഘപരിവാർ സ്വാധീനമുള്ള ചിറക്കൽ പ്രദേശത്ത്‌ റുബീനയുടെ ദൂരൂഹ മരണം സംശയത്തിനിടയാക്കുന്നു. നല്ല ജീവിത സാഹചര്യവും വിദ്യാഭ്യാസവും സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയുമായ റുബീന വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയംനടിച്ച യുവാവിനെ വിവാഹം കഴിച്ചത്‌. ഇവരുടെ വൈവാഹിക ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നു പറയപ്പെടുന്നു.  മരണദിവസം ഭർത്താവ്‌ ബൈജുവിന്റെ കൂട്ടുകാർ ഇവരുടെ താമസ സ്ഥലത്തുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. റുബീനയുടെ മൃതദേഹത്തിൽ കണ്ട പരിക്കും വസ്ത്രം കീറിയതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ജില്ലയിൽ നിന്നും പുറത്തുനിന്നും അന്യമതത്തിൽപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റി സംഘപരിവാർ സ്വാധീനമുള്ള ഇവിടുത്തെ വാടക വീടുകളിൽ കൊണ്ടുവരിക  പതിവാണ്‌. ഇന്നലെ മരിച്ച റുബീനയുടെ കൈയിൽ വീട്‌ വിട്ടിറങ്ങുമ്പോൾ 25,000 രൂപയും പത്തുപവൻ സ്വർണാഭരണങ്ങളുമുണ്ടായിരുന്നു.  
മതം മാറി വിവാഹം ചെയ്ത റുബീനയുടെ മൃതദേഹം ഇവരുടെ ജന്മസ്ഥലമായ പനങ്ങാട്ടൂരിൽ ഖബറടക്കുന്നതിനെ പ്രദേശ വാസികൾ എതിർത്തതിനെതുടർന്നാണു കോഴിക്കോട്‌ തോപ്പിൽ ഖബർസ്ഥാനിലേക്കു മാറ്റിയത്‌.

Thursday, September 15, 2011

മതംമാറാൻ ബജ്‌രംഗ്ദളുകാർ ഭീഷണിപ്പെടുത്തിയതായി മുസ്ലിം യുവതി


മംഗലാപുരം: ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തെന്നു മാധ്യമങ്ങളിൽ വാർത്തവന്ന മുസ്ലിംയുവതി ബജ്‌രംഗ്ദളുകാരിൽ നിന്ന്‌ സംരക്ഷണം തേടി പടിഞ്ഞാറൻ മേഖലാ പോലിസ്‌ ഐ.ജിയെ സമീപിച്ചു. 
ഉഡുപ്പി ജില്ലയിലെ സരലെബെട്ടു ശിവപാണ്ടിയിലെ ക്ഷേത്രത്തിൽ വച്ച്‌ ബുഷ്‌റ, ഭർത്താവ്‌, നാലു മക്കൾ എന്നിവർ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തെന്നു ജൂലൈ 14നാണ്‌ വാർത്തവന്നത്‌. മതം മാറിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ബജ്‌രംഗ്ദളുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ബുഷ്‌റ ജൂലൈ 19നു നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ ഐ.ജി അലോക്‌ മോഹൻ പരാതിക്കാരിക്ക്‌ ഉറപ്പു നൽകി. 
 
അഡയാറിനു സമീപം വളച്ചിലിലെ നിര്യാതനായ ഇബ്രാഹിമിന്റെ മകൾ ബുഷ്‌റയെ എട്ടുവർഷം മുമ്പ്‌ ഡ്രൈവർ ജോലി നോക്കുകയായിരുന്ന യുവാവ്‌ പ്രേമിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിനു മുമ്പ്‌ മതംമാറിയ ഇയാൾ ജാഫർ എന്നു പേരും സ്വീകരിച്ചു. നാലു മക്കളുമായി സംതൃപ്തജീവിതം നയിച്ചുവരവെ ജാഫർ ബജ്‌രംഗ്ദൾ പ്രവർത്തകരുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന്‌ ബജ്‌രംഗ്ദളുകാർ അഡയാറിൽ നിന്ന്‌ ഇവരെ ഉഡുപ്പിയിലെ സങ്കകട്ടെയിലേക്ക്‌ താമസം മാറ്റിച്ചു. ഒരു ദിവസം വീട്ടിലെത്തിയ ബജ്‌രംഗ്ദളുകാർ ബുഷ്‌റയെയും കുട്ടികളെയും ബലംപ്രയോഗിച്ച്‌ സമീപത്തുള്ള ക്ഷേത്രത്തിലേക്കു കൊണ്ടുപോവുകയും മതംമാറിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു.
 
ക്ഷേത്രത്തിൽ വച്ച്‌ തന്റെ അഭ്യർഥന അവഗണിച്ച്‌ പുരോഹിതൻ മന്ത്രങ്ങൾ ചൊല്ലിത്തന്നു. ബജ്‌രംഗ്ദളുകാർ കുട്ടികളെ കൊല്ലുമെന്ന്‌ ഭയന്ന്‌ താൻ നിശ്ശബ്ദത പാലിക്കുകയായിരുന്നു. മതംമാറിയിട്ടില്ലെന്നും ഇപ്പോഴും മുസ്ലിമാണെന്നും ബുഷ്‌റ കൂട്ടിച്ചേർത്തു. മതംമാറിയതായി വന്ന വ്യാജവാർത്തകൾ തന്നെ വേദനിപ്പിച്ചു.
 
മനോഹർ എന്ന ബജ്‌രംഗ്ദളുകാരൻ ഭർത്താവിന്റെ പിന്തുണയോടെ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി ഐ.ജിക്കു നൽകിയ പരാതിയിൽ പറയുന്നു.
 
ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ അറിയാമായിരുന്നിട്ടും ഭർത്താവ്‌ മനോഹറിനെ രാത്രിയിൽ വീട്ടിൽ തങ്ങാൻ അനുവാദം നൽകിയിരുന്നതായും യുവതി പറഞ്ഞു.
 
മതംമാറ്റശ്രമത്തെ തുടർന്നു കുട്ടികളുമായി ഭർത്താവിന്റെ വീടുവിട്ട യുവതി വിവാഹമോചനം നേടാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.